Friday, July 2, 2010


കാമ്പസിനകത്ത്എസ്.എഫ്.ഐയുടെ ഫാഷിസം നടപ്പിലാക്കാന്‍ സി.പി.എം പോലീസിനെ ഉപയോഗപ്പെടുത്തുന്നു: എസ്.ഐ.

തൃശൂര്‍: കാമ്പസിനകത്ത് എസ്.എഫ്.ഐയുടെ ഫാഷിസം നടപ്പിലാക്കാന്‍ സി.പി.എം പോലീസിനെ ഉപയോഗപ്പെടുത്തുകയാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജൂണ്‍ 21ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തൃശൂരിലെത്തിയ കേരള കാമ്പസ് കാരവന് തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികള്‍ നല്‍കിയ സ്വീകരണ യോഗത്തിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് അടക്കം നിരവധി പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കുപറ്റിയ 8 പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പി.എം സാലിഹ്, ശഫീഖ് കൊടിഞ്ഞി, ശാഹിദ് എടപ്പാള്‍, റാഷിദ് വടകര, അഫ്‌സല്‍ മതിലകം, അംജദ് അലി പെരുമ്പിലാവ്, അംഹര്‍ ചെന്ത്രാപിന്നി, ആഖില്‍ തൃശൂര്‍, അനീസ് ഓവുങ്ങല്‍ എന്നിവരെയാണ് തൃശൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പരിക്കുപറ്റിയ എസ്.ഐ.ഒ പ്രവര്‍ത്തകരെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പോലീസ് വിസമ്മതിച്ചു. എസ്.എഫ്.ഐ തിട്ടൂരത്തിനനുസരിച്ച് പോലീസ് ഒത്തുകളിച്ചതാണ് സമാധാനപരമായി നടത്തിയ പരിപാടിയെ കൂടുതല്‍ സംഘര്‍ഷത്തിലെത്തിച്ചത്. പോലീസ് എസ്.ഐ.ഒ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പ്രകോപനപരമായ സമീപനം സ്വീകരിക്കുകയും അജ്ഞാതമായ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ കാമ്പസുകളില്‍ പാര്‍ട്ടിജന്മിത്തവും അക്രമരാഷ്ട്രീയവും അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ എസ്.എഫ്.ഐ മ്യൂസിയത്തിലെ വിപ്ലവമായി പരിണമിക്കുമെന്നും എസ്.ഐ.ഒ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി, എസ്.ഐ.ഒ കേരള), യു ഷൈജു (സെക്രട്ടറി, എസ്.ഐ.ഒ കേരള), കെ സാദിഖ് (സംസ്ഥാന സമിതിയംഗം), അതീഖ് റഹ്മാന്‍ (വൈസ് പ്രസിഡണ്ട്, എസ്.ഐ.ഒ തൃശൂര്‍ ജില്ല) എന്നിവര്‍ പങ്കെടുത്തു

more photos http://picasaweb.google.co.in/siokerala/SFIAttack02#

No comments:

Post a Comment